അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Saturday, May 16, 2009

മുസ്ലിം ലീഗ്‌ സ്ഥാനാർതികൾ വൻ വിജയത്തിലേക്ക്‌.

മുസ്ലിം ലീഗ്‌ സ്ഥാനാർതികൾ വൻ വിജയത്തിലേക്ക്‌.

ചരിത്രഭൂരിപക്ഷവുമായി, മുസ്ലിലീഗിന്റെ സാരഥികൾ വിജയത്തേരിൽ.

ലീഗിന്റെ കോട്ടപിടിച്ചടക്കാൻ, ഓലപടക്കവുമായി വന്നവർ ഒന്നോർക്കുക. മലപ്പുറത്തെ കോട്ട പിടിച്ചടക്കാൻ ചുവന്ന മുസ്ല്യാർമ്മാരോ, കാലിലാത്തവരോ, പെണ്ൺ കരഞ്ഞാലോ കഴിയില്ല മക്കളെ.

വിജയാഹ്ലാളം, പരിധിവിടരുതെന്ന്, നമ്മുടെ പ്രിയങ്കരനായ നേതാവ്‌ പണക്കാട്‌ ശിഹാബ്‌ തങ്ങൾ ഒർമ്മപ്പെടുത്തുന്നു.

മുസ്ലിലീഗിനെതിരെ പടനയിച്ചവർക്ക്‌ ലീഗിന്റെ മക്കൾ ബാലറ്റിലൂടെ തന്നെ മറുപടി പറഞ്ഞു.

ഇ ടി മുഹമ്മദ്‌ ബഷീറിനും, ഈ അഹമ്മദ്‌ സാഹിബിനും വോട്ട്‌ ചെയ്ത്‌ വിജയിപ്പിച്ച എല്ലാ ജനാധിപത്യവിശ്വാസികൾക്കും, മുസ്ലിലീഗിന്റെ വിജയത്തിന്‌വേണ്ടി അഹോരാത്രം പരിശ്രമിച്ച എല്ലാ പ്രവർത്തകർക്കും ജിദ്ധയിൽനിന്നും എന്റെ പ്രതേക അഭിനന്ദനങ്ങൾ.

മുസ്ലിം ലീഗ്‌ സിന്ദാബാദ്‌.
ശിഹാബ്‌ തങ്ങൾ സിന്ദബാദ്‌.

പച്ച കൊടി വാനിലുയർത്താൻ, മലപ്പുറത്തിന്റെ മക്കൾ ജീവൻ കളഞ്ഞും തയ്യാറാണെന്ന്, മനസിലാക്കിയാൽ, ഇനിയുള്ളകാലം, ചുവന്ന മുസ്ലിയർക്ക്‌ നന്ന്.

മലക്കുകൾ വോട്ട്‌ ചെയ്തിട്ട്‌ പോലും വിജയിക്കാൻ കഴിയാത്ത രണ്ടത്താണിയും, മദനിയും വരിക ലീഗിലേക്ക്‌.

നന്ദികെട്ട മദനി, കാത്തിരിക്കുക, മുസ്ലിം ലീഗെന്നാൽ, മുന്നാളുകൾ മാത്രമല്ലെന്ന് മനസിലായല്ലോ സഖാവ്‌ മദനി.

പുന്തുറ സിറാജെ, ബാക്കിയുള്ള നാടകം ആടിതീർക്കുക, നീ ബാക്കിയാവുമെങ്കിൽ.

രണ്ടാത്താണിക്ക്‌ അത്താണിയുണ്ട്‌, ലീഗിൽ.

Sunday, March 29, 2009

നായനാരെ വധിക്കാൻ പദ്ധതിയിട്ടിരുന്നു

നായനാരെ വധിക്കാൻ പദ്ധതിയിട്ടിരുന്നു.

കൊച്ചി: തീവ്രവാദിയായ നസീറും കൂട്ടരും 1999 ൽ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരെ മനുഷ്യബോംബുപയോഗിച്ച്‌ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. കേസിലെ പ്രതി ആലുവ സ്വദേശി ഇസ്മായിൽ പൊലീസിൽ കൊടുത്ത മൊഴിയിലാണ്‌ ഇക്കാര്യം പുറത്തു വന്നത്‌.

കോയമ്പത്തൂർ സ്ഫോടന കേസിൽ അബ്ദുൽ നാസർ മഅദനിയെ തമിഴ്‌നാട്‌ പൊലീസിന്‌ പിടിച്ചു കൊടുത്തതിൽ കലി പൂണ്ടാണ്‌ നായനാരെ വധിക്കാൻ തീവ്രവാദികൾ പദ്ധതിയിട്ടത്‌. കേരളത്തിലെ തീവ്രവാദ സംഘത്തിന്റെ പ്രവർത്തനങ്ങൾ വർഷങ്ങൾ മുന്നേ തുടങ്ങിയിരുന്നു എന്നതിന്റെ തെളിവാണ്‌ നായനാർ വധശ്രമക്കേസിൽ ഇസ്മായിലിന്റെ മൊഴി. കശ്മീർ കേസിൽ പൊലീസ്‌ തിരയുന്ന നസീറും മഅദനിയുടെ അംഗരക്ഷകനായിരുന്ന അമീർ അലിയുമാണ്‌ കേസിലെ പ്രധാനികൾ.

നായനാരെ വധിക്കാൻ പദ്ധതിയിട്ട്‌ കണ്ണൂരിൽ തങ്ങുന്നതിനിടെ കള്ളനോട്ട്‌ വിതരണ കേസിലാണ്‌ ഇസ്മായിൽ പൊലീസ്‌ പിടിയിയിലായത്‌. ഇതോടെ നായനാരെ വക വരുത്താനുള്ള തീവ്രവാദികളുടെ പദ്ധതി പൊളിഞ്ഞു. മഅദനിയെ പിടിച്ചു കൊടുത്തത്‌ താനാണെന്ന ഇ.കെ നായനാരുടെ പ്രസംഗമാണ്‌ തീവ്രവാദികളെ ചൊടിപ്പിച്ചത്‌. 1999 ഏപ്രിലിലാണ്‌ തീവ്രവാദികൾ നായനാരെ വധിക്കാൻ ഗൂ‍ഢാലോചന നടത്തിയത്‌.

മഅദനിയുടെ അംഗരക്ഷകൻ അമീർ അലിയായിരുന്നു സൂത്രധാരൻ. ആലുവ സ്വദേശി ഇസ്മായിൽ, പറവൂർ സ്വദേശി താജുദ്ദീൻ, തിരുവനന്തപുരം സ്വദേശി ശിഹാബ്‌ എന്നിവരെയാണ്‌ ഇതിനായി നിയോഗി‍ച്ചത്‌. കണ്ണൂരിൽ പന്നേൻപാറയിലെ വാടക വീട്ടിൽ ഇലക്ട്രോണിക്‌ ഉൽപന്നങ്ങൾ വിൽക്കുന്നവരായി നടിച്ചാണ്‌ സംഘം തങ്ങിയത്‌. അമീർ അലിയും നസീറുമാണ്‌ ഇവർക്ക്‌ ക്ലാസെടുത്തത്‌.

മന്ത്രിമാരെയും മറ്റു രാഷ്ട്രീയ നേതാക്കളെയും മനുഷ്യബോംബായി വധിക്കാനും സംസ്ഥാനത്തിനകത്തും പുറത്തും വിധ്വംസക പ്രവർത്തനം നടത്താനുമായിരുന്നു ക്ലാസിലെ ആസൂത്രണം. ഇതുവഴി മഅദനിയെ ജയിൽ മോചിതനാക്കാമെന്നായിരുന്നു കണക്കുകൂട്ടൽ.

കടപ്പാട്‌: മനോരമ.കോം.-29-03-2009

Thursday, March 26, 2009

പിണറായിയുടെ രഹസ്യ അജണ്ട

പിണറായിയുടെ രഹസ്യ അജണ്ട.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സീറ്റുവിഭജനത്തിന്റെ ആദ്യഘട്ടം വരെയും ഇടതുപക്ഷ ജനാധിപത്യമുന്നണി ഒറ്റക്കെട്ടായിരുന്നു. സീറ്റു വിഭജന ചർച്ചകളിലും പ്രതീക്ഷിച്ചതുപോലെ സി.പി.എമ്മിന്റെ അപ്രമാദിത്വം എല്ലാവരും അംഗീകരിച്ചതുമായിരുന്നു. പതിന്നാലു സീറ്റ്‌.

എന്നാൽ, പൊന്നാനിയിൽ അബ്ദു ൾ നാസർ മഅ്ദനിയുടെ നിർദേശത്തിന്‌ സി.പി.എമ്മും പിണറായി വിജയനും ചെവികൊടുത്തതോടെ എൽഡിഎഫിൽ ഉരുൾപൊട്ടൽ ആരംഭിച്ചു. ജനതാദളിൽനിന്ന്‌ അവരുടെ സിറ്റിംഗ്‌ സീറ്റായ കോഴിക്കോട്‌ പിടിച്ചെടുത്തതോടെ ഇടതുപക്ഷത്തെ അനൈക്യം പൂർണമായി. സീറ്റില്ലെങ്കിൽ മന്ത്രി യെ പിൻവലിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയ ആർ.എസ്‌.പിയെപോലെ പറഞ്ഞതെല്ലാം തിരിച്ചെടുക്കാൻ ജനതാദൾ ഒരുക്കമായിരുന്നില്ല. അവർ മന്ത്രി മാത്യു ടി തോമസിനെ പിൻവലിച്ചു.

1980-ൽ രൂപംകൊണ്ട ഇടതുപക്ഷ ജനാധിപത്യമുന്നണി ശിഥിലമാകാൻ കാരണം സീറ്റു ചർച്ചമാത്രമാണെന്ന്‌ ആരും കരുതുന്നില്ല. പടിക്കൽ കലമുടയ്ക്കാനുള്ള തീരുമാനം സിപിഎം അത്രപെട്ടെന്നൊന്നും എടുത്തതല്ലെന്ന്‌ പാർട്ടിയെ അടുത്തറിയുന്നവർക്ക്‌ പറയാനാവും.

പിണറായി വിജയൻ എന്ന ഏക ബിന്ദുവിലേക്ക്‌ സിപിഎം എന്ന രാഷ്ട്രീയപ്രസ്ഥാനം ചുരുങ്ങുന്നതിന്റെ ഭാഗം കൂടിയായിരുന്നു ഇടതുപക്ഷമുന്നണി യിലുണ്ടായ പ്രശ്നങ്ങൾ. ഇതിൽ പലതും ഇടതുമുന്നണിയെ നുള്ളിനോവിക്കുന്നതിലൂടെ ലഭിക്കുന്ന രാഷ്ട്രീയവും വ്യക്തിപരവുമായ നേട്ടത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയോടുകൂടി നടത്തിയതാ യിരുന്നു.

കോട്ടയം സമ്മേളനത്തിനുശേഷം ഘടകകക്ഷികൾ സിപിഎമ്മിന്‌ ബാധ്യതയാണ്‌ എന്ന തരത്തിലുള്ള ഒരു ചിന്താധാര പാർട്ടിക്കുള്ളിൽ വളർന്നുവന്നിരുന്നു. സിപിഐ ഒഴികെയുള്ള ഘടകകക്ഷികൾക്കൊന്നിനും ഒരു സ്ഥാനാർഥിയുടെ വിജയഘടകമാകാവുന്ന നിശ്ചിത ശതമാനം വോട്ടുകൾ ഒരു മണ്ഡലത്തിൽ നിന്നും സമാഹരിക്കാനാവില്ലെന്ന കണക്കുകൂട്ടലും അത്തരത്തിലുള്ള രഹസ്യ കണക്കെടുപ്പുകളും പാർട്ടിപ്രവർത്തകർ നടത്തിയിരുന്നു. സിപിഎമ്മിന്റെ വോട്ടുകൾ കൊണ്ട്‌ വെറുതെ വിജയവും മ ന്ത്രിസ്ഥാനവും നേടുന്നതല്ലാതെ ഘടകകക്ഷികളെക്കൊണ്ട്‌ യാതൊരു പ്രയോജനവുമില്ലെന്ന വാദം സിപിഎമ്മിന്റെ മേൽത്തട്ടിൽ നിന്ന്‌ കീഴ്ഘടകങ്ങളിലേക്ക്‌ വ്യാപിച്ചിരുന്നു. അതിനാൽ കിട്ടുന്ന അവസരത്തിൽ ഘടകകക്ഷികളെ ഒഴിവാക്കുക എന്നൊരു ര ഹസ്യ അജൻഡ നടപ്പാക്കാൻ പാർട്ടി അനൗദ്യോഗികമായി തീരുമാനിച്ചിരുന്നു.

ഇത്തരമൊരു തീരുമാനം സി.പി.എം കൈക്കൊള്ളുന്ന സമയവും ശ്രദ്ധേയമാണ്‌. കോട്ടയം സമ്മേളനത്തിനുശേഷമാണ്‌ അത്‌ സംഭവിച്ചത്‌. മലപ്പുറം സമ്മേളനത്തിനുശേഷം പാർട്ടിയെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമം പിണറായി വിജയൻ ആരംഭിച്ചിരുന്നു. കോട്ടയം സമ്മേളനത്തോടെ പിണറായി വിജയന്റെ അശ്വമേധം പൂർത്തിയായി.

കോട്ടയം സമ്മേളനത്തോടെയാണ്‌ സി.പി.എം എന്ന രാഷ്ട്രീയ പ്രസ്ഥാനം രാഷ്ട്രീയാതീതമായ മാനത്തോടെ രാഷ്ട്രീയാദർശങ്ങളിൽ പലതും ബലികഴിച്ചത്‌, അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധത്തിൽ നിന്ന്‌ പാർട്ടി പിൻവാങ്ങിയത്‌, പ്രസ്ഥാനത്തേക്കാൾ വലുതാണ്‌ വ്യക്തിയെന്ന്‌ പാർട്ടി സഖാക്കൾ മനസിലാക്കിയത്‌, വ്യവസായികളും വിവാദവ്യക്തികളും സഖാക്കളുടെ ഉറ്റ സുഹൃത്തുക്കളായത്‌. അനഭിലഷണീയമായ പലതും പാർട്ടിക്കും സഖാക്കൾക്കും സ്വീകാര്യമായതും കോട്ടയത്തെ പാർട്ടി സമ്മേളനത്തിനുശേഷമാണ്‌. ആദർശാത്മകത കർട്ടനു പിന്നിലേക്ക്‌ മാറ്റപ്പെടുന്നതും ഇതിനുശേഷമാണ്‌. കോട്ടയം സമ്മേളനത്തോടെയാണ്‌ പിണറായി വിജയൻ സിപിഎമ്മിലെ ഏകഛത്രാധിപതി എന്ന സ്ഥാനത്തിന്‌ അർഹനായത്‌.

ജനസമൂഹങ്ങളിലേക്ക്‌ വളർന്നു പടരേണ്ട പാർട്ടി ഒരു വ്യക്തി എന്ന ബിന്ദുവിലേക്ക്‌ ചുരുങ്ങുന്ന അവസ്ഥയിലാണ്‌ ഏകകക്ഷി ഭരണം എന്ന ചിന്തയിലേക്ക്‌ സിപിഎം നേതൃത്വം എത്തിച്ചേർന്നത്‌. ഘടകകക്ഷികളെ പരമാവധി ഒഴിവാക്കിയാൽ അവർക്കായി നൽകപ്പെടുന്ന പാർലമെന്റ്‌ അസംബ്ലി സീറ്റുകളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ സ്ഥാനമാനങ്ങളും സിപിഎമ്മിന്‌ സ്വന്തമാക്കാം എന്ന ദുരാഗ്രഹത്തിൽ നിന്നുമാണ്‌ ഇടതുപക്ഷമുന്നിണിയെ ശിഥിലമാക്കുന്നതിനുള്ള ശ്രമം ആരംഭിക്കുന്നത്‌. മാത്രമവുമല്ല എണ്ണമറ്റ കോർപറേഷൻ സ്ഥാനങ്ങളും സ്വന്തമാക്കാം. വേറൊരു തരത്തിൽ അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾ നൽകി പരമാവധി പാർട്ടി അണികളെ സ്വന്തം വരുതിയിൽ നിറുത്തുന്നതിനുള്ള ശ്രമവുമായി ഇതിനെ വ്യാഖ്യാനിക്കാം.

ഘടകകക്ഷികൾ വിട്ടുപോകുന്ന ഇടവും സ്വാധീനവും സി.പി.എം എങ്ങനെ നികത്തുമെന്നതിനെക്കുറിച്ച്‌ അറിയുമ്പോഴാണ്‌ സി.പി.എം ബുദ്ധിരാക്ഷസ•ാ‍രെ നാം സ്തുതിച്ചുപോകുന്നത്‌. മുസ്്ല‍ിം ലീഗ്പോലും വർഗീയ പാർട്ടിയാണെന്ന്‌ നിരന്തരം ആക്ഷേപിച്ചുപോരുന്ന സി.പി.എമ്മിന്റെ വൈരുധ്യാത്മകത എൻഡിഎഫിനെയും പിഡിപിയേയും കൂട്ടുപിടിച്ച്‌ നഷ്ടപ്പെട്ടുപോകുന്ന വോട്ടുകൾ പിടിച്ചെടുക്കുകയും ഭരണത്തിന്റെ പ്രത്യക്ഷ പങ്ക്‌ അവർക്ക്‌ നൽകാതിരിക്കുകയും ചെയ്യുക എന്നതിലാണ്‌. അങ്ങനെ വരുമ്പോൾ ഇത്തരം സംഘടനകളുടെ വർഗീയ വിഷം വമിക്കുന്ന പ്രവർത്തനങ്ങളുടെ പങ്ക്‌ തങ്ങളുടെ മേൽ പതിക്കാതിരിക്കുകയും എന്നാൽ അവരുടെ വോട്ടുവാങ്ങി സുരക്ഷിതരാവുകയും ചെയ്യുക. അതാണ്‌ പുതിയ തന്ത്രം.

പൊന്നാന്നിയിൽ സി.പി.എം പരീക്ഷിക്കുന്ന ഈ തന്ത്രം അടുത്ത ഇലക്ഷനാവുമ്പോഴേയ്ക്കും കേരളമെങ്ങും വ്യാപിപ്പിക്കുക എന്ന തീവ്രശ്രമത്തിലാണ്‌ പാർട്ടി നേതൃത്വം.

സി.പി.എം പൊന്നാന്നിയിൽ കണക്കുകൂട്ടുന്ന വിജയസമവാക്യം ഇതാണ്‌. എൻ.ഡി.എഫ്‌ ഉറപ്പു പറഞ്ഞിരിക്കുന്ന അറുപതിനായിരം വോട്ടുകൾ. കഴിഞ്ഞ തവണ പി.ഡി.പി പൊന്നാന്നിയിൽനിന്നും നേടിയ നാൽപത്തയ്യായിരം വോട്ടുകൾ. ഇടുപക്ഷത്തിന്‌ ലഭിക്കുന്ന വോട്ടുകൾക്കു പുറമേ ഒരു ലക്ഷം വോട്ടുകൾ കൂടി ലഭിച്ചാൽ പൊന്നാന്നിയിൽ ആദ്യമായി ലീഗിനെ പരാജയപ്പെടുത്താൻ സാധിക്കും. ഈ സമവാക്യം പിന്നീട്‌ കേരളമെങ്ങും എളുപ്പത്തിൽ വ്യാപിപ്പിക്കാൻ സാധിക്കും.

പക്ഷേ ഇതിന്‌ സിപിഎം കൊടുക്കേണ്ടി വരുന്ന വില വലുതായിരിക്കും. നിരോധിക്കപ്പെട്ട സിമി പ്രവർത്തകരുടെ പുതിയ കൂട്ടായ്മയായ എൻഡിഎഫും ഇപ്പോൾ തന്നെ തീവ്രവാദബന്ധത്തിന്റെ പേരിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന പിഡിപിയും സിപിഎമ്മിനെ സഹായിക്കുക എന്നതിനർഥം പാർട്ടിയെ തകർക്കുക എന്നു തന്നെയാണ്‌.

പഞ്ചതന്ത്രത്തിൽ പറയുന്ന ഒരു കഥയുണ്ട്‌. ഒരു കിണറ്റിൽ കുറച്ചു തവളകൾ സന്തോഷത്തോടെ താമസിച്ചിരുന്നു. എന്നാൽ അസൂയാലുവായ ഒരു തവള പുറത്തുനിന്ന്‌ ഒരു പാമ്പിനെ കൊണ്ട്‌ തന്നെയും തന്റെ കുടുംബാംഗങ്ങളെയും ഒഴികെയുള്ള തവളകളെയെല്ലാം കൊന്നുതിന്നുവാൻ ആവശ്യപ്പെട്ടു. അങ്ങനെയായാൽ തനിക്കും തന്റെ കുടുംബാംഗങ്ങൾക്കും മാത്രം കിണറ്റിൽ സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും കഴിയാം. കാലം കടന്നുപോകവേ മറ്റു തവളകളെയെല്ലാം തിന്നു കഴിഞ്ഞപ്പോൾ പാമ്പ്‌ തന്നെ ക്ഷണിച്ചുകൊണ്ടു വന്ന തവളയേയും കുടുംബത്തേയും തിന്നുവാൻ തുടങ്ങി.

ഇത്തരമൊരു പരിതാപകരമായ അവസ്ഥയിലേക്കാവും ഇനി സിപിഎമ്മും എത്തിച്ചേരുക. പ്രത്യക്ഷമായ ഭരണത്തിന്റെ സുഖസൗകര്യങ്ങൾ പിഡിപിയും എൻഡിഎഫും ആഗ്രഹിക്കുന്നില്ലെന്നതു ശരിതന്നെ. എന്നാൽ അവരുടെ ഡിമാൻഡ്‌ സിപിഎമ്മിന്‌ സാധിച്ചുകൊടുക്കാൻ സാധിക്കുന്നതിനും അപ്പുറമായിരിക്കുമെന്ന്‌ തീർച്ച. ഇപ്പോൾ തന്നെ പിഡിപിയ്ക്കെതിരെയുള്ള പല കേസുകളും എഴുതിത്തള്ളാൻ തീരുമാനമായിക്കഴിഞ്ഞു. ഇനി എൻഡിഎഫിന്റെ ഡിമാൻഡ്‌ എന്താണെന്നും അവർ അതെപ്പോഴാണ്‌ ആവശ്യപ്പെടുക എന്നുള്ളതും മാത്രമാണ്‌ അറിയാനുള്ളത്‌.

ചുരുക്കത്തിൽ വർഗശത്രുവായ പാമ്പിനെ സ്വന്തം വീട്ടിൽ താമസിപ്പിക്കാൻ ശ്രമിച്ച തവളയുടെ അത്യാഗ്രഹബുദ്ധിക്ക്‌ ലഭിക്കുന്ന പരിതോഷികമായിരിക്കും സിപിഎമ്മിനും കാലാന്തരത്തിൽ ലഭിക്കുക എന്നാണ്‌ രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. പിഡിപിയും എൻഡിഎഫും സിപിഎമ്മിന്റെ സ്ഥാനാർഥി ആരെന്ന്‌ നിശ്ചയിക്കുന്ന അവസ്ഥവരെയാണ്‌ ഇപ്പോൾ കാര്യങ്ങൾ എത്തിയിരിക്കുന്നത്‌. ഇതാണ്‌ യഥാർഥ പാർട്ടി പ്രവർത്തകരെ അലോസരപ്പെടുത്തുന്നത്‌.

എന്നാൽ ഘടകക്ഷികളെ ശിഥിലമാക്കുന്നതിന്‌ പിന്നിൽ അതിനിഗൂഢമായൊരു ലക്ഷ്യം കൂടി പാർട്ടി സെക്രട്ടറിക്ക്‌ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ മുമ്പുവരെ കത്തിനിന്നിരുന്ന ലാവ്ലിൻ പെട്ടെന്ന്‌ കെട്ടടങ്ങുന്നു. തന്നെ വ്യക്തിപരമായി ബാധിക്കുന്ന ലാവ്ലിൻ അഴിമതി ഈ തെരഞ്ഞെടുപ്പിൽ ഒരു പ്രചാരണ വിഷയമായി മാറാതിരിക്കുകയെന്നതാണ്‌ പിണറായിയുടെ ലക്ഷ്യം. ഇതുവരെയും പിണറായി വിജയൻ അതിൽ വിജയിച്ചു എന്നുതന്നെ പറയാം.

കടപ്പാട്‌: ബിജു പഴയമ്പള്ളി, ദീപിക

Tuesday, March 24, 2009

മദറായി കൂട്ട്കെട്ട്‌

ന്യൂഡൽഹി:പി.ഡി.പിയുമായി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക്‌ സഖ്യമില്ലെന്ന്‌ സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫ്‌ സ്ഥാനാർത്ഥികൾക്ക്‌ പിന്തുണ നൽകാൻ പി.ഡി.പി തീരുമാനിക്കുകയായിരുന്നു. ഈ പിന്തുണ തങ്ങൾ സ്വീകരിക്കുന്നതായും കാരാട്ട്‌ വ്യക്തമാക്കി. രാഷ്ര്ട്ടീയ പാർട്ടികൾക്ക്‌ മതേതരമെന്നോ വർഗീയമെന്നോ സർട്ടിഫിക്കറ്റ്‌ നൽകുന്നത്‌ തങ്ങളുടെ പണിയല്ലെന്നും അദ്ദേഹം പറഞ്ഞു.
-------------------
ന്യൂഡൽഹി: പി.ഡി.പി വർഗീയ കക്ഷിയാണെന്ന ആർ.എസ്‌.പിയുടെ മുൻ നിലപാടിൽ ഒരു മാറ്റവുമില്ലെന്ന്‌ പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇനി കൂടുതൽ വിശദീകരണം നൽകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.
------------------
ന്യൂഡൽഹി: ഇടതുപക്ഷെ‍. പി.ഡി.പി പിന്തുണയ്ക്കുന്നത്‌ സ്വന്തം നിലക്കാണെന്ന്‌ സി.പി.ഐ.എം ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. ഡൽഹിയിൽ ഇടതു പാർട്ടികളുടെ സംയുക്‌താഭ്യർഥന പുറത്തി‍റക്കിക്കൊണ്ട്‌ നടത്തി‍യ വാർത്താ‍ സമ്മേളനത്തി‍ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണിയ്ക്ക്‌ പി.ഡി.പിയുമായി സഖ്യമോ, മറ്റു ബന്ധങ്ങളോ ഇല്ല. സ്വന്തം നിലക്കാണ്‌ അവർ മുന്നണിയെ പിന്തുണയ്ക്കുന്നത്‌- കാരാട്ട്‌ വ്യക്തമാക്കി.
----------------------
സിറാജെ,സ്റ്റേജിൽ കയറിനിന്ന്, ഞമ്മളെ മുന്നണി, ഞമ്മളെ സ്വന്തം മുന്നണീന്ന് വിളിച്ച്‌ പറഞ്ഞ വിഡ്ഡിയായ നേതാവെ, ഏതാ ഞമ്മളെ മുന്നണി?

ഹുസൈൻ രണ്ടത്താണി എന്ന അത്താണിയില്ലാത്തവൻ ആരുടെ സ്ഥാനാർത്ഥിയാണ്‌?

ഇടതന്റെ മൂട്‌ താങ്ങിയാണോ ഞങ്ങൾ ലീഗിനെ തോൽപ്പിക്കും എന്ന് വീമ്പിളക്കുന്നത്‌.

ഞാൻ പൊതുപ്രവർത്തനം നിർത്തും എന്ന് ഇന്നലെ സിറാജ്‌ വെല്ലുവിളിക്കുന്നത്‌ കണ്ടു. ഒരു കൗൺസിലർ മാത്രമായ ഇയാള്‌ പ്രവർത്തനം നിർത്തിയാൽ, ആ നാട്ടുകാര്‌ രക്ഷപ്പെട്ടു.

പിഡിപിക്കാരാ, എട്ടുകാലി മമ്മുഞ്ഞിന്റെ കോലംകെട്ടുവാൻ വിധിക്കപ്പെട്ട നിങ്ങൾ, തെരഞ്ഞെടുപ്പിന്‌ ശേഷം ഏത്‌ മാളത്തിൽപോയോളിക്കും?.

മദറായി കൂട്ട്കെട്ട്‌ പിഡിപിക്കാരന്റെ ശവത്തിലെ അവസാനത്തെ ആണിയാവും തീർച്ച.

Monday, March 23, 2009

മദനി ഉത്തരം പറയുമോ?

മദനി ഉത്തരം പറയുമോ?

കാഞ്ഞങ്ങാട്‌: പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയുടെ സ്വാധീനം തീവ്രവാദത്തിൽ മാത്രമാണെന്നും തീവ്രവാദം ഇല്ലാതാകുന്നതോടെ മഅ്ദനി ഒന്നുമല്ലാതെയായി തീരുമെന്നും കേരള കോൺഗ്രസ്‌ (ബി) ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള പറഞ്ഞു.
-------------------------
മുഹമ്മ: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയെ എൽഡിഎഫിലേയ്ക്കു കൊണ്ടുവരുന്ന പ്രശ്നമില്ലെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള അടവെന്ന നിലയിലാണ്‌ മഅദനിയെ കൊണ്ടുവരുന്നതെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. മുഹമ്മയിൽ നടന്ന ഇഎംഎസ്‌, എകെജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐസക്‌.
-------------------------
ഇപ്പോൾ മദനി തിവ്രവാദിയല്ല, ഇപ്പോൾ പിഡിപി വർഗ്ഗിയകക്ഷിയല്ല - പിണറായി വിജയൻ.
-------------------------
ബഹുമാന്യനായ മദനിയോട്‌ വളരെ വിനയത്തോടെ ഒരു കാര്യം ചോദിക്കട്ടെ.

തോരാത്ത കണ്ണുനിരുമായി, മകനെ കാത്തിരിക്കുന്ന ഉമ്മമാരോടും, ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യയോടും, പിതാവിനെ കാത്തിരിക്കുന്ന കുഞ്ഞുങ്ങളോടും, അംഗഭംഗം സംഭവിച്ച്‌, നിരാശ്രയരായി കഴിയുന്ന എണ്ണമറ്റ എന്റെ അനിയന്മാരോടും, മനസ്സ്‌ തുറന്ന്‌ പറയുവാൻ അങ്ങേക്ക്‌ കഴിയുമോ?. ഞാൻ ഇന്നലെ പ്രവർത്തിച്ചത്‌ തെറ്റായിരുന്നു എന്ന്‌?. പ്രസംഗിച്ചത്‌ തെറ്റായിരുന്നു എന്ന്‌?. വിശുദ്ധ ഖുർആനും തിരുസുന്നത്തും കൂട്ട്പിടിച്ചത്‌ നേതാവാകാനായിരുന്നു എന്ന്‌?. നിങ്ങളെ കുരുതികൊടുത്തത്‌ എന്റെ നിലനിൽപിനായിരുന്നു എന്ന്‌?.

ഉത്തരം പറയാത്ത കാലത്തോളം, ബഹുമാന്യനായ മദനി, അങ്ങ്‌, വർഷങ്ങൾക്ക്‌ മുൻപ്‌ മുളപ്പിച്ച വിഷച്ചെടിയുടെ വിത്തുകൾ മുളച്ച്പൊങ്ങും. ഇന്നലെയും, ഇന്നും. നാളെയും.

മതസൗഹാർദ്ദത്തോടെ ഞങ്ങൾ കഴിഞ്ഞിരുന്ന പല ഗ്രാമങ്ങളുടെ ഇടവഴികളും, ഇന്ന്‌ ചോരമണമുള്ളതാണ്‌. ആരോക്കെ വെള്ളപൂശിയാലും, തണൽ നഷ്ടപ്പെട്ട മുസ്ലിം സ്ത്രീകൾ നിങ്ങൾക്ക്‌ മാപ്പ്‌ തരില്ല. ഒരിക്കലും. (അതെ മദനി, നഷ്ടം സംഭവിച്ചത്‌, മുസ്ലിം സ്ത്രീകൾക്ക്‌ മാത്രമാണ്‌. അങ്ങയുടെ എല്ലാ കച്ചവടത്തിലും)

ഇന്ന്‌ പിണറായി വിജയന്റെ ഇടത്‌ പിഡിപിയും, വലത്‌ ബിജെപിയും അത്താണിയുമായി നിൽക്കുന്നത്‌ കാണുബോൾ, മലപ്പുറം ജില്ലയിലെ പല ഖബർസ്സ്ഥാനുകളിലും അന്ത്യവിശ്രമംകൊള്ളുന്നവരുടെ രോദനം അങ്ങ്‌ കോൾക്കുന്നുണ്ടോ?.

എവിടെപോയോളിച്ചാലാണ്‌, മദനി, മനസാക്ഷിയിൽ നിന്ന്‌ അങ്ങ്‌ രക്ഷപ്പെടുക.

------------------
പ്രിയപ്പെട്ട പിഡിപിക്കാരെ,
ഒരത്താണിയുമില്ലാതെ ഉയലുന്ന നേതാവിനെ രക്ഷിക്കാൻ, ആഞ്ഞ്‌ ശ്രമിക്കുക. പൊന്നാനിയിൽ സൂര്യന്‌ ഉദിച്ചുയരാൻ പ്രയാസമാവും, കാരണം, മുസ്ലിംലീഗിന്റെ സമുന്നതരായ നേതാകൾ പടുത്തുയർത്തിയ കോട്ടയുടെ മറവിൽ തന്നെയാണ്‌, ഉദിച്ചുയരാത്ത സുര്യൻ.

പൊന്നാനിയിലെങ്കിലും ഉദിക്കാത്ത സുര്യനെ കയറിട്ട്‌ വലിച്ച്‌ ഉദിപ്പിച്ചില്ലെങ്കിൽ, ഓർത്തോളൂ പിഡിപിക്കാരാ, പാല്‌ തരുന്ന ഇടതന്റെ കൈകൾകൊണ്ട്‌ തന്നെ, കേരളത്തിൽ ഒന്നുമാവാതെ കാലം ചെയ്ത ഒരു പാർട്ടിയുടെ ശേഷക്രിയകൾ നടക്കും, ഒപ്പം, നേതൃപാഠവം ആവോളമുള്ള ഒരു നേതാവിന്റെയും.

Sunday, March 22, 2009

മദനിയും മുസ്ലിങ്ങളും

ഇത്‌ പ്രസംഗിച്ച മദനി, രാഷ്ട്രിയ നേതാവല്ല, അത്മിയ നേതാവായിരുന്നു. കിട്ടേണ്ടത്‌ കിട്ടിയപ്പോ, തലയ്കകത്ത്‌ ബൾബ്‌ കത്തിയ മദനിക്ക്‌ പിന്നീട്‌, പള്ളിയും വേണ്ട, പടച്ചോനും വേണ്ട. പക്ഷെ, മദനിയുടെ പ്രസ്ഥാനം സൃഷ്ടിച്ച, അതിന്‌ വേണ്ടി ജീവിതം ഹോമിച്ച വിഡ്ഡികളായ ആയിരകണക്കിന്‌ യുവാകളുടെ രോദനം ഇന്നും കേരളകരയിൽനിന്നുയർന്ന് കേൾക്കാം. മകനെ നഷ്ടപ്പെട്ട ഉമ്മക്ക്‌, സഹോദരനെ നഷ്ടപ്പെട്ട സഹോദരിക്ക്‌, അനിയനെ നഷ്ടപ്പെട്ട ജേഷ്ഠന്മാർക്ക്‌, നിലനിൽപ്പിന്‌ വേണ്ടി, ആരുടെയും ആസനം താങ്ങുന്ന മദനിയുടെ പുതിയ വേഷം ദഹിക്കില്ല. മകനെ നഷ്ടപ്പെട്ട ഉമ്മമാരും, കൂടപിറപ്പുകളെ നഷ്ടപ്പെട്ട പെങ്ങന്മരും കാർക്കിച്ച്‌ തുപ്പും മദനിയുടെ മുഖത്ത്‌.

തുടർന്ന് വായിക്കുവൻ ഇവിടെ ക്ലിക്കുക

Saturday, March 21, 2009

മദനിയുടെ കപടമുഖം

മദനിയുടെ കപടമുഖം

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ പിഡിപിയുടെ പിന്തുണ ചോദിച്ച്‌ സിപിഎം ചെന്നിട്ടില്ലെന്ന്‌ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി. മനോരമ ന്യൂസിന്റെ നിലപാട്‌ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹുസൈൻ രണ്ടത്താണിയെ പിഡിപി സ്വയം പിന്തുണയ്ക്കുകയായിരുന്നു.
-----------------
പു തറ സിറാജെ,

ഇതാണോ ഞാമ്മന്റെ മുന്നണി?. പിഡിപി ഏത്‌ മുന്നണിയുടെ ഭാഗമാണ്‌? ഒരു പഞ്ചായത്ത്‌ മെമ്പർ പോലുമില്ലാതെ, നേരെ ഡെൽഹിക്ക്‌ വണ്ടി കയറാമെന്ന് വ്യാമോഹിക്കുന്ന പടുവിഡ്ഡികളാണോ, പിഡിപിക്കാർ?

പലതും കേൾക്കുബോൾ, അറിയാതെ പിന്തുണകൊടുത്ത്‌പോകും അല്ലെ സഖാവ്‌ മദനി?

പ്രിയങ്കരരും, ബഹുമാന്യരും, ആരാധ്യരും, പിന്നെ എന്തോക്കെയോ ആയ നമ്മുടെ നേതാകളെന്ന് സിറാജ്‌ പറയുബോൾ, മുസ്ലിം സമൂഹത്തിന്റെ കണ്ണില്ലൂടെ ഒളിച്ചിറങ്ങുന്ന മിഴിനീർ തുടച്ച്‌കൊണ്ടവർ, ഗദ്ഗദത്തോടെ സഖാവ്‌ മദനിയുടെ പ്രസംഗം ഓർത്ത്‌ പോവുന്നു.

മലപ്പുറത്തിന്റെ മണൽതരികളെ പ്രകമ്പനംകൊള്ളിച്ച്‌കൊണ്ട്‌, ഒരിക്കൽ മദനി പ്രസംഗിച്ചു.

"അവശരും, പീഡിതരും, ദുഖിതരുമായ മക്കളെ, ആരാണ്‌ നമ്മുടെ നേതാവ്‌?. കരുണാകരനാണോ? നായനാരാണോ രാജിവ്‌ ഗാന്ധിയാണോ? ശിഹാബ്‌ തങ്ങളാണോ? അല്ല മക്കളെ അല്ല. ഇവരാരും നമ്മുടെ നേതാകളല്ല. നമ്മുടെ നേതാവ്‌ മുഹമ്മദ്‌ മുസ്തഫ തങ്ങളാണ്‌......"

വർഷങ്ങൾ പലതും ഒടിഞ്ഞ്‌ മടങ്ങി കൊഴിഞ്ഞ്‌വീഴുബോൾ, നബി തിരുമേനി അങ്ങയുടെ നേതാവല്ലാതായോ? മദീന പട്ടണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന, ഞങ്ങളുടെ കരളിന്റെ കരളായ ഹബീബിനെ തള്ളിപറഞ്ഞ മദനി, നീ മുസൽമാനാണോ? നീ പഠിപ്പിച്ചതും പഠിപ്പിക്കുന്നതും വിശുദ്ധ ഗ്രന്ഥവും തിരുസുന്നത്തുമായിരുന്നോ? നിന്റെ ആവശ്യങ്ങൾക്കനുസരിച്ച്‌ മാറ്റി മറിക്കാനുള്ളതാണോ ഞങ്ങളുടെ വിശ്വാസം? ആസനം താങ്ങുവാൻ ആളുണ്ടായാൽ നിന്റെ നേതാവ്‌ റസുലുള്ളാഹി അല്ലാതവുമെന്ന് പറയുന്ന മദനീ, മറക്കാതിരിക്കുക. ഞങ്ങൾ നെഞ്ചോട്‌ ചേർത്ത്‌ താലോലിച്ച്‌ നടക്കുന്ന ഞങ്ങളുടെ നേതാവിനെയാണ്‌ നിന്റെ നികൃഷ്ടമായ പ്രവർത്തികൾക്ക്‌ പുകമറ സൃഷ്ടിക്കുവാൻ നീ ഉപയോഗിക്കുന്നത്‌. അത്‌, തീകൊണ്ട്‌ തലചോറിയുന്നതിന്‌ തുല്യമാണെന്ന് മാത്രം ഓർമ്മപ്പെടുത്തുന്നു.

അത്മധൈര്യത്തിന്റെ ഒരംശംപോലും നിന്റെ വാക്കുകളിലോ, പ്രവർത്തികളിലോ ഇല്ലാതെപോയല്ലോ എന്നോർത്ത്‌ പരിതപിക്കാനെ, നിന്നെ വിശ്വസിക്കുന്നു, മുഡന്മാരായ അനുയായികൾക്ക്‌ കഴിയൂ.

നിന്റെ തലതിരിഞ്ഞ, വാക്കുകൾക്കും പ്രവർത്തികൾക്കും, മലപ്പുറത്തിന്റെ മക്കൾ മറുപടി തരിക തന്നെ ചെയ്യും.

നീ ഒരു യതാർത്ഥ മുസൽമാനാണെങ്കിൽ, ചെയ്ത്‌ കാര്യങ്ങൾ വിളിച്ച്‌പറഞ്ഞ്‌ ധീരനായി മരണം എറ്റ്‌വാങ്ങുക. അല്ലാതെ, നിരീശ്വരവാദികളുടെ താവളത്തിൽ ഇസ്ലാമിനെ തളച്ചിട്ട്‌, നിന്റെ തടിയൂരാം എന്നാണ്‌ ചിന്തിക്കുന്നതെങ്കിൽ, അല്ലാഹുവിന്റെയും അവന്റെ മലക്കുകളുടെയും ശാപം നിന്റെമേലുണ്ടായിരിക്കട്ടെ.

മദനീ, നീ പഠിച്ച്‌ മറന്നതോ, പഠിക്കാൻ മറന്നതോ ആയ, ഒരദീസ്‌ നിന്റെ ശ്രദ്ധയിൽപെടുത്തുന്നു.
"ജീവിക്കുന്ന രാജ്യത്തിന്റെ നിയമം അനുസരിക്കാൻ കടപ്പെട്ടവരാണ്‌ മുസ്ലിങ്ങൾ"