അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Tuesday, March 17, 2009

മലപ്പുറത്തും പൊന്നാനിയിലും പരാജയപ്പെടും. സി.പി.എം. റിപ്പോർട്ട്‌.

മലപ്പുറത്തും പൊന്നാനിയിലും പരാജയപ്പെടും. സി.പി.എം. റിപ്പോർട്ട്‌.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പത്തു സീറ്റുകളിൽ പാർട്ടിക്ക്‌ വിജയസാധ്യതയുണ്ടെന്ന്‌ സി.പി.എം റിപ്പോർട്ട്‌. പാർട്ടി സംസ്ഥാനകമ്മിറ്റി നടത്തിയ വിലയിരുത്തലും കേന്ദ്രകമ്മിറ്റി സ്വന്തംനിലയ്ക്ക്‌ നടത്തിയ അവലോകനത്തേയും തുടർന്നാണ്‌ പത്തുസീറ്റുകളിൽ വിജസാധ്യതയുണ്ടെന്ന റിപ്പോർട്ട്‌ വന്നിരിക്കുന്നത്‌. ആറു മണ്ഡലങ്ങളിൽ കടുത്തമൽസരം നടക്കുമെന്നും നാലു സീറ്റുകളിൽ വിജയസാധ്യത തീരെയില്ലെന്നുമാണ്‌ പാർട്ടി റിപ്പോർട്ടിൽ പറയുന്നത്‌.

കണ്ണൂർ, കാസർഗോഡ്‌, വടകര, കൊല്ലം, ആറ്റിങ്ങൽ, ഇടുക്കി തുടങ്ങിയ പത്തുമണ്ഡലങ്ങളിൽ ഇടതുപക്ഷം ജയിക്കുമെന്നാണ്‌ പാർട്ടിയുടെ വിലയിരുത്തൽ. ആലപ്പുഴ, എറണാകുളം, കോട്ടയം, പാലക്കാട്‌, തൃശൂർ, മാവേലിക്കര എന്നീ മണ്ഡലങ്ങളിൽ കടുത്ത മൽസരം നടക്കുമെന്നാണ്‌ പാർട്ടിയുടെ റിപ്പോർട്ട്‌.

അതേസമയം, മലപ്പുറം, പൊന്നാനി, പത്തനംതിട്ട, വയനാട്‌ എന്നീ മണ്ഡലങ്ങളിൽ വിജയസാധ്യത കുറവാണെന്നും പാർട്ടി കരുതുന്നു.

വിജയസാധ്യയുള്ള സീറ്റാണ്‌ വയനാടെന്നും ഇവിടെ ജനതാദൾ മൽസരിക്കണമെന്നും സി.പി.എം സംസ്ഥാന നേതൃത്വം പറയുന്നതിനിടെതന്നെയാണ്‌ വയനാട്‌ വിജയസാധ്യതയില്ലാത്ത സീറ്റാണെന്ന്‌ പാർട്ടി വിലയിരുത്തുന്നതും. വിജയസാധ്യതയില്ലെങ്കിലും ഈ നാലു മണ്ഡലങ്ങളിലും കടുത്തമൽസരം കാഴ്ചവെയ്ക്കണമെന്നാണ്‌ സി.പി.എം കേന്ദ്രനേതൃത്വം പറയുന്നത്‌.

Courtesy: Deepika.com

5 comments:

Vote4Koni said...

അതേസമയം, മലപ്പുറം, പൊന്നാനി, പത്തനംതിട്ട, വയനാട്‌ എന്നീ മണ്ഡലങ്ങളിൽ വിജയസാധ്യത കുറവാണെന്നും പാർട്ടി കരുതുന്നു.

|santhosh|സന്തോഷ്| said...

ഉവ്വ് പരാജയപ്പെടും!കേരളത്തില്‍ വിജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നത് പാര്‍ട്ട് വോട്ടുകളല്ല മറീച്ച് നിഷ്പക്ഷജനമനസ്സുകളാണ്, പക്ഷെ, പാര്‍ട്ടി ആപ്പീസില്‍ തലച്ചോറ് പണയം വച്ചവര്‍, നിക്ഷ്പക്ഷരെ നോക്കി അരാഷ്ട്രീയത എന്നു കുരച്ചേക്കും, അവസരവാദികള്‍ എന്നു കൂകുമായിരിക്കും, മന്ദബുദ്ധികള്‍ എന്നു വിളിച്ചേക്കും, പക്ഷേ, നേരിന്റെ കൂടെ പിറന്നവരും നേരിന്‍ ചിന്തയുള്ളവരും രാഷ്ടീയത്തേയും രാഷ്ട്രീയക്കാരേയും നോക്കി പരിഹാസച്ചിരി ചിരിക്കുമ്പോള്‍ കണ്ടില്ല എന്നു നടിക്കാനാവില്ല.

ഗള്‍ഫ് വോയ്‌സ് said...

കള്ളപ്രചരണങള്‍ ഇനിയും വരും.അതിലൊന്നും ജനങള്‍ വീഴില്ല.
ഇ ടി മുഹമ്മദ് ബഷിറിന്നും ഇ അഹമ്മദിന്നും ആത്മാഭിമാനമുള്ള ലിഗുകാര്‍ പോലും വോട്ട് ചെയ്യില്ല. ഇവര്‍ യഥാര്‍ത്ഥത്തില്‍ കൊള്ളക്കാരാണ്.കൂടുതല്‍ എഴുതണമെങ്കില്‍ എഴുതാം....പൊന്നാനിയില്‍ കോണിചാരാന്‍ അവിടത്തെ ജനങള്‍ സ്ഥലം കൊടുക്കില്ല. നാടിന്റെ ആത്മാഭിമാനം സം‌രക്ഷിക്കാന്‍,നാടിന്റെ വികസനത്തിന്ന്,ജനങളുടെ പുരോഗതിക്ക്, ഇടതുപക്ഷത്തെ വിജയിപ്പിക്കൂ...


ലീഗിന്റെ തകര്‍‍ച്ച ഈ തിരെഞ്ഞെടുപ്പോടെ പൂര്‍ണ്ണമാകും. തിരൂരില്‍ ഇടത് മുന്നേറ്റം ലീഗിന്റെ ഉറക്കം കെടുത്തുന്നു.
തിരൂര്‍: പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരൂര്‍ ഇടതുപക്ഷത്തിന് ശക്തമായ മുന്നേറ്റമുണ്ടായിട്ടുള്ള മണ്ഡലമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരൂര്‍, കുറ്റിപ്പുറം മണ്ഡലങ്ങളിലുണ്ടായിരുന്ന ആറ് പഞ്ചായത്തുകളും ഒരു നഗരസഭയും ചേര്‍ന്നതാണ് തിരൂര്‍ നിയോജകമണ്ഡലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയ തിരൂര്‍ മണ്ഡലത്തില്‍നിന്ന് അയ്യായിരത്തോളം വോട്ടാണ് ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് ഭൂരിപക്ഷം ലഭിച്ചത് എന്നത് തിരൂരിന്റെ ഇടതുപക്ഷ മുന്നേറ്റം വ്യക്തമാക്കുന്നു. ഏറെക്കാലമായി നിലനിന്ന ലീഗിന്റെ കുത്തക തകര്‍ത്താണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രനേട്ടം കൊയ്തത്. ഇ ടി മുഹമ്മദ് ബഷീറാണ് ഇവിടെ അന്ന് പരാജയപ്പെട്ടത്. പഴയ തിരൂര്‍ മണ്ഡലത്തിലെ തിരൂര്‍ നഗരസഭ, വെട്ടം, തലക്കാട് പഞ്ചായത്തുകളും പഴയ കുറ്റിപ്പുറം മണ്ഡലത്തില്‍പ്പെട്ട തിരുന്നാവായ, ആതവനാട്, കല്‍പ്പകഞ്ചേരി, വളവന്നൂര്‍ പഞ്ചായത്തുകളും കൂട്ടിചേര്‍ത്താണ് തിരൂര്‍ മണ്ഡലം രൂപീകരിച്ചത്. 142 ബൂത്തുകളിലായി 1,46,870 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 66,665 പുരുഷന്മാരും 80,205 സ്ത്രീകളുമാണ്. വളവന്നൂരില്‍ 17,877, കല്‍പ്പകഞ്ചേരിയില്‍ 16,516, ആതവനാട് 19,676, തിരുന്നാവായ 23,032, തലക്കാട് 18,790, വെട്ടം പഞ്ചായത്തില്‍ 20,390, തിരൂര്‍ നഗരസഭയില്‍ 30,590 വോട്ടര്‍മാരുമാണുള്ളത്. വളവന്നൂര്‍, തലക്കാട് എന്നീ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരണമാണ്. തിരൂര്‍ നഗരസഭയില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണെങ്കിലും ലീഗ് വിമതനെ പിന്തുണച്ചാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം മണ്ഡലത്തിന്റെ ഭാഗമായിരുന്ന തിരുന്നാവായയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ ടി ജലീല്‍ 1580, ആതവനാട് 150, കല്‍പ്പകഞ്ചേരി 77, വളവന്നൂര്‍ 1004 വോട്ട് ഭൂരിപക്ഷം നേടിയപ്പോള്‍ തിരൂര്‍ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി പി പി അബ്ദുള്ളക്കുട്ടി തലക്കാട് പഞ്ചായത്തില്‍ 1468, വെട്ടത്ത് 904 ഭൂരിപക്ഷം നേടി. തിരൂര്‍ നഗരസഭയിലാകട്ടെ യുഡിഎഫിന്റെ ലീഡ് 1019 മാത്രമായി കുറയുകയും ചെയ്തു. എല്‍ഡിഎഫിന് മണ്ഡലത്തില്‍ വ്യക്തമായ മുന്‍കൈയുണ്ട്. മുപ്പത് വര്‍ഷത്തോളം എംപിമാരായ ലീഗ് നേതാക്കള്‍ മണ്ഡലത്തെ അവഗണിച്ചത് ലീഗിനും യുഡിഎഫിനും മറുപടി പറയാന്‍ കഴിയാത്ത സ്ഥിതി സംജാതമാക്കുന്നു.

കാര്യക്കാരന്‍ said...

Date : March 18 2009
കശ്‌മീരിലേക്ക്‌ പോയ ഭീകരസംഘാംഗം പെരുന്നാളാഘോഷിച്ചത്‌ മദനിയുടെ വീട്ടില്‍

മംഗലാപുരം: രാജ്യത്തിനെതിരെ യുദ്ധംചെയ്യാന്‍ കശ്‌മീരിലേക്ക്‌ പോയ ഭീകരസംഘത്തിലെ അംഗമായിരുന്ന യൂസഫ്‌ ഭാര്യയുമൊത്ത്‌ പെരുന്നാള്‍ ആഘോഷിച്ചത്‌ എറണാകുളത്ത്‌ മദനിയുടെ വീട്ടില്‍.

മദനിയുമൊത്തുള്ള സഹവാസത്തില്‍ മതംമാറി യൂസഫ്‌ ആയ തമിഴ്‌നാട്‌ സ്വദേശി മണിയുടെ ഭാര്യ ഹസീനയുടേതാണ്‌ ഈ മൊഴി.

ഒരു കളവുകേസില്‍ ശിക്ഷിക്കപ്പെട്ട്‌ കോയമ്പത്തൂര്‍ ജയിലിലായിരുന്നു മണി എന്ന യൂസഫ്‌. ഈ സമയത്താണ്‌ ജയിലിലുണ്ടായിരുന്ന അബ്ദുള്‍നാസര്‍ മദനിയുമായി അടുപ്പത്തിലാവുന്നതും മണി മതംമാറി യൂസഫ്‌ എന്ന പേര്‌ സ്വീകരിക്കുന്നതും. ജയിലില്‍നിന്ന്‌ പുറത്തിറങ്ങിയതിനുശേഷം കുറച്ചുകാലം എറണാകുളത്തെ മദനിയുടെ വീട്ടിലായിരുന്നു താമസം. തീവ്രവാദ പ്രവര്‍ത്തനത്തില്‍ സക്രിയമായതോടെ കണ്ണൂരില്‍ എത്തി. കണ്ണൂരില്‍ ഒരു കോഴിക്കടയിലാണ്‌ ജോലിനോക്കിയത്‌. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഫൈസലിന്റെ കീഴിലാണ്‌ കോഴിയറവ്‌ പരിശീലിച്ചത്‌. ഈ കോഴിക്കടയുടമ പിന്നീട്‌ നീര്‍ച്ചാലില്‍ മറ്റൊരു കട തുടങ്ങിയപ്പോള്‍ യൂസഫ്‌ അവിടത്തെ ചുമതലക്കാരനായി. ഇതിനിടയിലാണ്‌ ഇരിക്കൂര്‍ കൂടാളിയിലെ ഹസീനയെ യൂസഫ്‌ വിവാഹംചെയ്യുന്നത്‌.

ഹസീനയുടെ മൊഴി തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന കേരള പോലീസിന്റെ പ്രത്യേകസംഘം തലശ്ശേരി അഡീ. ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌.

കഴിഞ്ഞ ആഗസ്‌ത്‌ 28ന്‌ ആയിരുന്നു യൂസഫിന്റെയും ഹസീനയുടെയും വിവാഹം. മൂന്നാംദിവസം ഇവര്‍ ഹൈദരാബാദിലേക്ക്‌ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന്‌ വണ്ടികയറി. ഉമര്‍ഹാജി എന്ന തടിയന്റവിട നസീര്‍, അല്‍ത്താഫ്‌ എന്ന അബ്ദുള്‍റഹിം, അബ്ദുള്‍ജബ്ബാര്‍, അയൂബ്‌, ഭാര്യ ഫൗസിയ എന്നിവര്‍ സ്റ്റേഷനില്‍നിന്ന്‌ ഒപ്പംചേര്‍ന്നു. യാത്രാമധ്യേ ഉമ്മര്‍ ഫാറൂഖും ഫത്താഹ്‌ എന്ന 15കാരനും സംഘത്തില്‍ ചേര്‍ന്നു.

ഹൈദരാബാദില്‍ എത്തിയ സംഘം വാടകയ്‌ക്ക്‌ വണ്ടിവിളിച്ച്‌ ഹോസ്‌പിറ്റലിന്‌ അടുത്തുള്ള പള്ളിയില്‍ എത്തി ക്ലാസില്‍ പങ്കെടുത്തതായാണ്‌ ഹസീനയുടെ മൊഴി. അയൂബിന്റെ ഭാര്യ ഫൗസിയയും അല്‍ത്താഫ്‌ എന്ന അബ്ദുള്‍റഹീമിന്റെ ഭാര്യ ഹാജിറയും അവിടെനിന്ന്‌ അപ്രത്യക്ഷമായതായാണ്‌ ഹസീന പറയുന്നത്‌. സൈനുദ്ദീന്റെ ആദ്യ ഭാര്യയിലുള്ള മകള്‍ ഹാജിറയുടെ ഭര്‍ത്താവ്‌ അല്‍ത്താഫ്‌ എന്ന അബ്ദുള്‍റഹിം പിന്നീട്‌ കശ്‌മീരില്‍ കൊല്ലപ്പെട്ടു.

എന്നാല്‍ യൂസഫിന്‌ എന്തോ കാരണത്താല്‍ കശ്‌മീരിലേക്ക്‌ പോകാന്‍ കഴിഞ്ഞില്ല. സപ്‌തംബര്‍ ഏഴിന്‌ അവര്‍ കണ്ണൂരിലേക്ക്‌ മടങ്ങി. കശ്‌മീരിലേക്കുള്ള യാത്രയില്‍നിന്ന്‌ യൂസഫ്‌ എങ്ങനെയാണ്‌ രക്ഷപ്പെട്ടത്‌ എന്ന്‌ മൊഴിയില്‍ പറയുന്നില്ല. എന്നാല്‍ മധുവിധുനാളില്‍ രോഗംബാധിച്ച ഹസീനയുടെ പിടിവാശികൊണ്ടാണ്‌ യൂസഫ്‌ ചാവേര്‍സംഘത്തില്‍നിന്ന്‌ ഒഴിവായതെന്ന്‌ കരുതാന്‍ ഉതകുന്ന സൂചനകള്‍ മറ്റുചിലര്‍ നല്‌കിയ മൊഴികളിലുണ്ട്‌.

നാട്ടില്‍ തിരിച്ചെത്തി രണ്ടാഴ്‌ച തികയുംമുമ്പായിരുന്നു പെരുന്നാള്‍. അപ്പോഴാണ്‌ യൂസഫും ഭാര്യയും മദനിയുടെ വീട്ടില്‍ ചെല്ലുന്നത്‌. 'പെരുന്നാള്‍ ദിവസം നിസ്‌കാരം കഴിഞ്ഞാണ്‌ എറണാകുളത്തേക്ക്‌ പുറപ്പെട്ടത്‌. മദനി ഉസ്‌താദിന്റെ വീട്ടിലേക്കാണ്‌ പോയത്‌. യൂസഫ്‌ക്കാക്ക്‌ സ്വന്തം ഉപ്പയും ഉമ്മയുംപോലെയാണ്‌ മദനി ഉസ്‌താദും ഭാര്യയും. രാത്രിയാണ്‌ അവിടെ എത്തിയത്‌. പിന്നെ അഞ്ചാറുദിവസം അവിടെ താമസിച്ചു'-ഹസീനയുടെ മൊഴി തുടരുന്നു.
മാതൃഭൂമി വാര്‍ത്ത

ലീഗെന്ന വര്ഗ്ഗീയ പാര്‍ട്ടിയെ ചെറുക്കാനാണ്‌ പി-ഡി-പി-യെ കൂട്ടിയതെന്നു പ്രകാശ് കാരാട്ട്

ഗള്‍ഫ് വോയ്‌സ് said...

മാറ്റത്തിന് കാതോര്‍ക്കുന്ന തിരൂരങ്ങാടി .ഹജ്ജ് സീറ്റ് വില്‍പ്പന നടത്തിയതിന്റെ തിക്തഫലം നേരിട്ടനുഭവിച്ചവര്‍ തിരൂരങ്ങാടിയില്‍ പ്രതികാരം ചെയ്യാന്‍ അവസരം കാത്തിരിക്കുന്നു

തിരൂരങ്ങാടി: മണ്ഡല പുനര്‍നിര്‍ണയത്തില്‍ ഏറെ മാറിയവയില്‍ ഒന്നാണ് തിരൂരങ്ങാടി. പഴയ തിരൂരങ്ങാടിയില്‍നിന്ന് മൂന്നിയൂര്‍, വള്ളിക്കുന്ന്, തേഞ്ഞിപ്പലം, പെരുവള്ളൂര്‍ തുടങ്ങിയ പഞ്ചായത്തുകള്‍ പുതുതായി രൂപംകൊണ്ട വള്ളിക്കുന്നിലേക്കും എ ആര്‍ നഗര്‍ വേങ്ങരയിലേക്കുംമാറി. പരപ്പനങ്ങാടി, തിരൂരങ്ങാടി പഞ്ചായത്തുകളും നേരത്തെ താനൂര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന നന്നമ്പ്ര, തെന്നല, എടരിക്കോട്, പെരുമണ്ണക്ളാരി എന്നീ പഞ്ചായത്തുകളുമാണ് പുതിയ തിരൂരങ്ങാടിയില്‍. 67,555 പുരുഷന്‍മാരും 69,464 സ്ത്രീകളുമായി മൊത്തം 1,37,019 വോട്ടര്‍മാരുണ്ട്. പകുതിയിലേറെ വോട്ടും (70,482) പരപ്പനങ്ങാടി, തിരൂരങ്ങാടി പഞ്ചായത്തുകളിലാണ്. പഞ്ചായത്തുകള്‍ എല്ലാം യുഡിഎഫിന്റെ നിയന്ത്രണത്തിലാണെങ്കിലും ലീഗും കോഗ്രസും തമ്മില്‍ മിക്കയിടത്തും തര്‍ക്കം പ്രകടമാണ്. ചിലയിടങ്ങളില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കവന്‍ഷനുകള്‍വരെ ബഹിഷ്കരിക്കുന്ന സ്ഥിതിയുമുണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം എംപി എന്ന നിലയില്‍ ഇ അഹമ്മദിന്റെ സാന്നിധ്യം മണ്ഡലത്തില്‍ പരിമിതമാണ്. കാര്യമായ വികസന പ്രവര്‍ത്തനങ്ങളും ഉണ്ടായില്ല. പരപ്പനങ്ങാടിയിലെ റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമാക്കുന്നതിലും സ്റ്റേഷന്റെ ദുരവസ്ഥ മാറ്റുന്നതിലും ഒരു നടപടിയുമുണ്ടായില്ല. ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് റെയില്‍വേ മേല്‍പ്പാലത്തിനും ഫിഷിങ് ഹാര്‍ബറിനും പണം നീക്കിവച്ചത്. ഹജ്ജ് സീറ്റ് വില്‍പ്പന നടത്തിയതിന്റെ തിക്തഫലം നേരിട്ടനുഭവിച്ചവരും തിരൂരങ്ങാടിയില്‍ ഏറെ. കേന്ദ്ര സഹമന്ത്രി ഇ അഹമ്മദിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ അഴിമതി നടന്നത്. അക്ഷയകേന്ദ്രങ്ങള്‍ വഴി പാസ്പോര്‍ട്ട് അപേക്ഷക്കുള്ള സംവിധാനം അട്ടിമറിക്കപ്പെട്ടതും മണ്ഡലത്തില്‍ ചര്‍ച്ചയാണ്. മുന്‍ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തരം കാര്യങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായിമാറുന്ന ഘടകങ്ങളാണ്.